ക്രഷർ ഉടമയുടെ കൊലപാതകം ; കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന

25

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. പിടിയിലായ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാറിൻ്റെ (അമ്പിളി) മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ‌സ്റ്റോറു കളിൽ സർജിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പൂങ്കുളം സ്വദേശി സുനിൽകുമാറിനെ പൊലീസ് തിരയുന്നു.

ദീപുവിനെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിയശേഷം സർജിക്കൽ ബ്ലെയ്‌ഡുകൊണ്ട് കഴുത്തറുത്തു എന്നാണ് സജികുമാറിന്റെ മൊഴി. ക്ലോറോഫോം, സർജിക്കൽ ബ്ലെയ്‌ഡ്, ഗ്ലൗസ് എന്നിവ നൽകിയത് സുനിൽകുമാറാണെന്നും ഇയാൾ മൊഴി നൽകി. സുനിൽ കുമാർ ഒളിവിൽ പോയതിനാൽ ഇയാൾക്കും പങ്കുണ്ടെന്ന് അന്വേഷകസംഘം ഉറപ്പിച്ചിട്ടുണ്ട്. ൽകിയതിന് ദീപുവിൻ്റെ ഭാര്യ വിധുമോൾ, മക്കൾ, ബന്ധുക്കൾ തുടങ്ങിയവരെ കളിയിക്കാവിളയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തു.

NO COMMENTS

LEAVE A REPLY