പൊലീസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ജിന്ന് ആണെന്ന് പ്രതി

23

കൊല്ലം ചിതറ നിലമേല്‍ വളയിടം സ്വദേശിയും പൊലീസുകാരനായ ഇർഷാദ് (28) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ജിന്ന് ആണ് എന്ന് പ്രതിയായ സഹദ് പൊലീസിനോട് പറഞ്ഞു . ഇന്നലെ (ഒക്ടോബർ 14) രാവിലെ 11 മണിയോടെ സഹദിന്റെ വീട്ടില്‍ വെച്ചാണ് കൊല പാതകം നടന്നത്. ഇർഷാദിന്റെ സുഹൃത്തായ സഹദിനെ ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നാണ് വിവരം. ‘

ചോദ്യം ചെയ്യലനിടെ ‘തനിക്ക് ഉറങ്ങണം’ എന്ന് സഹദ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് വീട്ടുകാരും പറയുന്നതെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട ഇർഷാദിന് പ്രാതല്‍ നല്‍കിയിരുന്നുവെന്ന് ഒരു സഹോദരി പറഞ്ഞു. എന്നാല്‍ നല്‍കിയില്ല എന്നാണ് മറ്റു സഹോദരിയുടെ മൊഴി.

ഇർഷാദിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും. കൊലപാതകത്തിലോ തെളിവ് നശിപ്പിക്കുന്നതിലോ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. കൃത്യം ചെയ്യാനായി ഉപയോഗിച്ച കത്തി വീടിന്റെ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത് പൊലീസ് നായയുടെ സഹായത്താലാണ് കണ്ടെത്തിയത്. ഇന്ന് സ്ഥലത്ത് നേരിട്ടെത്തി പൊലീസ് തെളിവെടുപ്പ് നടത്തും.

NO COMMENTS

LEAVE A REPLY