ഭാര്യയെ കുത്തി കൊലപ്പെടുത്തിയത് നിരവധി തവണ ഫോണിൽ വിളിച്ചിട്ട് എടുക്കാത്തതിന്റെ പേരിൽ – ഭർത്താവിന്റെ കുറ്റ സമ്മതം

216

തിരുവനന്തപുരം: ഫോണ്‍കോളെടുക്കാത്തതിന്റെ വിരോധത്താലാണ് വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ടി.സി 10/ 1308(1)ല്‍ എം.എം.ആര്‍.എ 41ല്‍ കൃഷ്ണഭവനില്‍ രജനികൃഷ്ണയെ(40, ശാരിക) കുത്തിക്കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ  ഭര്‍ത്താവ് മലയിന്‍കീഴ് മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തില്‍ ശ്രീകുമാറിന്റെ (45) കുറ്റസമ്മതം.

രജനിയുമായി ഏറെ നാളായി പിരിഞ്ഞുകഴിയുകയായിരുന്ന ശ്രീകുമാര്‍ ഇന്നലെ ഉച്ചയ്ക്ക് പലതവണ മൊബൈലില്‍ വിളിച്ചു. എന്നാല്‍ രജനി കോളെടുത്തില്ല. ഇതില്‍ പ്രകോപിതനായ ശ്രീകുമാര്‍ മലയിന്‍കീഴ് മേപ്പുക്കടയിലെ വീട്ടില്‍ നിന്ന് വട്ടിയൂര്‍ക്കാവിലെ രജനിയുടെ വീട്ടിലെത്തി. വരും വഴി മദ്യം വാങ്ങി വന്ന ശ്രീകുമാര്‍ വട്ടിയൂര്‍ക്കാവിലെ വീട്ടിലിരുന്ന് മദ്യപിച്ചശേഷം ഫോണ്‍കോളെടുക്കാതിരുന്നതിനെച്ചൊല്ലി ഭാര്യയുമായി വഴക്കായി.

ഇതിനിടെ കൈവശം കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ രജനിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു. മകളെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് കൃഷ്ണന്‍ നായരെയും (72) മാതാവ് രമാദേവിയെയും  (68) ശ്രീകുമാര്‍ ആക്രമിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും ഉടന്‍ തന്നെ പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രജനികൃഷ്ണയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

സംഭവത്തില്‍ കൃഷ്ണന്‍ നായര്‍ക്ക് നെഞ്ചിനുതാഴെയും പിന്‍വശത്തും ഗുരുതരമായി കുത്തേറ്റു. തോളിലും മുഖത്തുമാണ് രമാദേവിക്ക് പരിക്ക്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകം കണ്ട് നിലവിളിച്ച്‌ വീട്ടിനുള്ളില്‍ കയറി വാതില്‍ അടച്ചതിനാല്‍ 13വയസുള്ള മകള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആക്രമണത്തിനുശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി വട്ടിയൂര്‍ക്കാവ് പൊലീസില്‍ ഏല്‍പ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പതിനഞ്ചുവര്‍ഷം മുന്‍പാണ് രജനികൃഷ്ണയെ ശ്രീകുമാര്‍ വിവാഹം കഴിച്ചത്. നേരത്തെ വിദേശത്തായിരുന്ന ശ്രീകുമാര്‍ മടങ്ങിയെത്തിയ ശേഷം കുടുംബപ്രശ്‌നങ്ങള്‍ കാരണം ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നുകഴിയുകയായിരുന്നു. മദ്യപിക്കുന്നതിന് പുറമെ മറ്റു ലഹരി വസ്തുക്കള്‍ക്കും അടിമയാണ് ശ്രീകുമാറെന്ന് പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനുംശേഷം ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പേയാട്ടെ ഒരു മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയായിരുന്ന രജനികൃഷ്ണയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മിഥുന്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മിഥുല എന്നിവരാണ് മക്കള്‍. സി.പി.എം മേലത്തുമേലെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കൃഷ്ണന്‍ നായര്‍ നിലവില്‍ ബ്രാഞ്ച് അംഗമാണ്. കൃഷ്ണന്‍ നായരും രമാദേവിയും പി.എസ്.സി മുന്‍ ജീവനക്കാരാണ്.

NO COMMENTS