കോഴിക്കോട്: രാമക്ഷേത്രം അയോധ്യയില്‍ പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെ എന്നാൽ പള്ളി പൊളിച്ച് ക്ഷേത്രം പണിയുന്നതിനോടാണ് കോണ്‍ഗ്രസിന് എതിര്‍പ്പുള്ളതെന്ന് കെ മുരളീധരന് എം.പി.
രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്നും നിലപാട് പറയേണ്ടത് സോണിയ ഗാന്ധിയോ രാഹുല്‍ ഗാന്ധിയോ ആണെന്നും മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു.
ക്ഷേത്രനിര്‍മാണ ത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണ്. മാറ്റാരുടേയും വാക്കുകള്‍ മുഖവിലക്കെടുക്കേണ്ട കാര്യമില്ലെന്നും മുരളീധരന് കോഴിക്കോട് പറഞ്ഞു.