യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ; നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു

14

തിരുവനന്തപുരം : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജില്ലാ പ്രസഡന്റ് നേമം ഷജീറിന്റെ കണ്ണിനു പരുക്കേറ്റു.പൊലീസ് ഏഴു റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശി, നിലത്തുവീണ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ടു തല്ലി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബിൻ വർക്കിയുടെ തലയ്ക്ക് പരുക്കേറ്റു.

ഡിവൈഎഫ്ഐക്കാരനായ എസ്‌ഐയാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് അബിൻ വർക്കി പറഞ്ഞു. “എഡജിപിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും സമരം നടത്തിയാൽ അടി പ്രതീക്ഷിച്ച് തന്നെയാണ് വന്നത്. ഇനിയും അടിക്കട്ടെ, അടിക്കൊള്ളാൻ തയാറായി തന്നെയാണ് വന്നത്. അടിച്ച് സമരം തീർക്കാൻ ഒന്നും പൊലീസ് നോക്കേണ്ട. ഇനിയും അടിക്കട്ടെ. യുവജന സമരത്തെ അടിച്ചുകൊല്ലാൻ ശ്രമിച്ചാൽ, അടിച്ചു തീർക്കട്ടെ. രണ്ടു ലാത്തി വച്ച് അടിച്ചമർത്താൻ ശ്രമിക്കാമെന്ന് നോക്കിയാൽ നടക്കില്ല. അബിൻ വർക്കി പറഞ്ഞു .

പി.വി.അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷത്തിൽ കലാശിച്ചത് . കൻറോൺമെൻ്റ് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കും സംഘർഷത്തിൽ പരുക്കേറ്റു.

NO COMMENTS

LEAVE A REPLY