തൊടുപുഴ: ഇടുക്കിയില്‍ വ്യാഴാഴ്ചയാണ് സംസ്ഥാനമാകെ സഞ്ചരിച്ച പ്രമുഖ രാഷ്ട്രീയനേതാവിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചത്. പ്രതിപക്ഷ പോഷകസംഘടനയുടെ നേതാവുകൂടിയായ ഇദ്ദേഹം മാര്‍ച്ച് 10-നുശേഷം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. ഇദ്ദേഹം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിലു മെത്തി. ഏറെ യാത്രചെയ്ത ഇദ്ദേഹത്തിന്റെ ശരിയായ റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. നേതാക്കളോടും അടുത്തിടപഴകിയവരോടും നിരീക്ഷണത്തില്‍ കഴിയാന്‍ ഇടുക്കി കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
23 മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കുമാറ്റി.പനിയെത്തുടര്‍ന്ന് ഈ മാസം 13-ന് ഇദ്ദേഹം ചെറുതോണിയിലെ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. വിദേശത്തുനിന്ന് വന്നവരുമായോ രോഗം സ്ഥിരീകരിക്കുകയോ സംശയിക്കുകയോ ചെയ്തവരുമായോ ബന്ധമുള്ള തായി പറയാത്തതിനാല്‍ മരുന്നുനല്‍കി വിട്ടു. പനി മാറാതിരുന്നതിനെത്തുടര്‍ന്ന് 23-ന് ജില്ലാആശുപത്രിയില്‍ വീണ്ടു മെത്തിയപ്പോഴാണ് സംശയമുണ്ടായത്. തുടര്‍ന്ന് ഇദ്ദേഹത്തെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.
പാലക്കാട്, ഷോളയൂര്‍, മറയൂര്‍, മൂന്നാര്‍, ആലുവ, പെരുമ്ബാവൂര്‍, മാവേലിക്കര, തിരുവനന്തപുരം, നിയമസഭാ മന്ദിരം എന്നിവിടങ്ങളില്‍ പോയതായാണ് ഔദ്യോഗികസ്ഥിരീകരണം. ചെറുതോണി മുസ്ലിംപള്ളിയില് മാര്‍ച്ച് 13, 20 തീയതികളിലും പോയിട്ടുണ്ട്. തിരുവനന്തപുരത്തുവെച്ച് സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ഇടുക്കി ജില്ലയിലെ പാര്‍ട്ടിനേതാക്കള്‍ക്കൊപ്പവും പല പൊതുപരിപാടി കളിലും പങ്കെടുത്തു. ഇടുക്കിയില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ള രണ്ടാമത്തെയാളാണ് ഇദ്ദേഹം. ചെറുതോണി സ്വദേശിയായ നേതാവ് സംസ്ഥാന നേതാക്കളടക്കമുള്ളവരുമായി അടുത്തിടപഴകിയെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്