അസാധു നോട്ടുകള്‍ സൂക്ഷിച്ചാല്‍ നാലുവര്‍ഷം തടവ്

229

ന്യൂഡല്‍ഹി • റിസര്‍ബാങ്ക് അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാര്‍ച്ച്‌ 31ന് ശേഷം കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും ജയില്‍വാസവും. ഇതിസംബന്ധിച്ച ഒാര്‍ഡിനന്‍സിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരം നല്‍കി. അസാധുവാക്കിയ 10 നോട്ടിലധികം (പരമാവധി പതിനായിരം രൂപ) കൈവശം വച്ചാല്‍ നാലു വര്‍ഷം തടവും പിഴയുമാണ് ശിക്ഷയെന്നാണ് സൂചന. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ആണ്. നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്. കള്ളപ്പണവും ഭീകരവാദത്തിന് ഉപയോഗിക്കുന്ന പണവും തടയുന്നതിനായിരുന്നു നോട്ട് അസാധുവാക്കല്‍. 500, 1000 രൂപയുടെ 15.44 ലക്ഷം കോടിയുടെ കറന്‍സിയാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍, 90 ശതമാനം പണവും (14 ലക്ഷം കോടി രൂപ) തിരികെ ബാങ്കുകളില്‍ എത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

NO COMMENTS

LEAVE A REPLY