കാസർകോട് : താൻ ഡോണാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന കീഴൂർ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീ മിനെ (38) കർണാടകയിലെ ബണ്ട്വാളിൽ കാറിനുള്ളിൽ വച്ച് കൊലപ്പെടുത്തിയത്തിനു പിന്നിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്..
ഉപ്പളയിലെ നേരത്തെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിനും സംഘത്തിനും തോക്കും മറ്റ് ആയുധങ്ങളും എത്തിച്ചു നൽകി യത് തസ്ളീമായിരുന്നുവെന്നും ഇതേതുടർന്നാണ് തസ്ലീം ഗുണ്ടാ നേതാവിന്റെ എതിരാളികളുടെ ശത്രുവായി മാറി യെന്നുമാണ് റിപ്പോർട്ട് . കർണാടകയിലെ ജ്വല്ലറി കവർച്ച കേസിൽ തസ്ലിമിനെ കുടുക്കിയതും ഇതേ ഗുണ്ടാ സംഘം തന്നെയാണ്. കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാനേതാവിന്റെ സംഘത്തിൽപ്പെട്ടവരും എതിരാളികളും തമ്മിലുള്ള കുടി പ്പകയാണ് തസ്ലീമിന്റെ കൊലപാതകത്തിൽ കലാശിച്ചത്.
തസ്ലിമിന്റെ വളർച്ച ഇൻഫോർമർ എന്ന നിലയിലായിരുന്നുവെന്ന് അന്വേഷണ സംഘം
‘ഇൻഫോർമർ’ എന്ന നിലയിലാണ് പിന്നീട് തസ്ലിമിന്റെ വളർച്ച. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തസ്ലിം ചെറുപ്പത്തിൽത്തന്നെ ദുബായിലെത്തി ജോലിക്ക് ചേരുകയും അവിടുത്തെ അധോലോക വിവരങ്ങൾ ചോർത്തി നൽകിയിരുന്നതായും അന്വേഷണ സംഘം പറയുന്നു
നാട്ടിൽ ബേക്കൽ, കാസർകോട് സ്‌റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്.അഫ്ഗാൻ സ്വദേശിയുൾപ്പെട്ട ഒരു ജുവലറി കവർച്ചാ കേസിൽ കഴിഞ്ഞ സെപ്തംബർ 16 നാണ് തസ്ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസിൽ റിമാൻഡിൽ കഴിയുന്ന തിനിടെ ജാമ്യം ലഭിച്ച് സുഹൃത്തുക്കൾക്കൊപ്പം കാസർകോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷൻ സംഘം തസ്ളീമിനെ തട്ടിക്കൊണ്ടു പോയത്.
കൊല നടന്നത്
കാസർകോട്ടേയ്ക്ക് കാറിൽ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച് തസ്ളീമിന്റെ സഹോദരന്റെ പരാതിയിൽ കർണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്. സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറിൽ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇന്നോവ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് കഴിഞ്ഞ ദിവസം തസ്ളീമിന്റെ മൃതദേഹം കണ്ടത്.
ക്വട്ടേഷൻ സംഘത്തിലെ നാലു പേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. തസ്ളീമിനെ മുൻപും നിരവധി കേസുകളിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടണ്ട്. ഫേസ്ബുക്കിലടക്കം താൻ ഡോണാണെന്ന് സ്വയം വിശേഷി പ്പിച്ചിരുന്ന തസ്ളീമിനെ ഡൽഹിയിൽ നിന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തിരുന്നു.