സെന്റ് പീറ്റേഴ്സ് ബര്‍ഗ് : മൊറോക്കോയ്ക്കെതിരെ ഇറാന് തകർപ്പൻ ജയ. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിലെ ഇഞ്ചുറി ടൈമിൽ മൊറോക്കോ താരം അസീസ് ബോഹദോസിന്റെ സെല്‍ഫ് ഗോളാണ് ഇറാന് ആദ്യ ജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അവസാന നിമിഷത്തിലെ ഗോളിലൂടെയായിരുന്നു വിജയം. മൊറോക്കോയുടെ ആധിപത്യമായിരുന്നു മത്സരത്തിന്റെ തുടക്കത്തിൽ. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം ഇറാനും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി. ഇതിനുശേഷമായിരുന്നു മൊറോക്കോയെ പരാജയത്തിലേക്ക് തള്ളിയിട്ടതും ഇറാനെ വിജയത്തിലേക്ക് പിടിച്ച് കയറ്റിയതുമായ ഗോൾ എത്തിയത്.