ഭര്‍ത്താവിനെ ബന്ദിയാക്കി യുവതിയെയും മകളെയും ആറംഗ സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി.

84

ഭോപ്പാല്‍: മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയിലെ ഷാപൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം 39 കാരിയായ സ്ത്രീയെയും ഇവരുടെ 12 വയസുള്ള മകളെയും ആറ് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി . കൂടാതെ, പ്രതികള്‍ വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു.

മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം യുവതിയുടെ ഭര്‍ത്താവിനെ ബന്ദിയാക്കി തുടര്‍ന്ന് ഭാര്യയെയും മകളെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. വീട്ടിലെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന സംഘം ഭര്‍ത്താവിനെ ഒരു മുറിയില്‍ പൂട്ടിയിട്ടശേഷമാണ് യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവരെ വീടിനടുത്തുള്ള ആളൊഴിഞ്ഞ പാടത്തില്‍ എത്തിച്ചു കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഖാര്‍ഗോണ്‍ റേഞ്ച്) തിലക് സിംഗ് പറഞ്ഞു.

,376 ഡി (കൂട്ട ബലാത്സംഗം), 347 (അന്യായമായി തടവില്‍ പാര്‍പ്പിക്കുക), 363 (തട്ടിക്കൊണ്ടുപോകല്‍), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്സോ) നിയമം എന്നിവപ്രകാരം കേസെടുത്തിട്ടു ണ്ടെന്ന് ഷാപൂര്‍ പോലീസ് സ്റ്റേഷന്‍ ചുമതലയുള്ള സഞ്ജയ് പഥക് പറഞ്ഞു.പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്ജിതമാക്കിയതായും, ഇവരെ പിടികൂടാനായി പോലീസ് സംഘങ്ങളെ അയല്‍ സംസ്ഥാനത്തെ ബുള്‍ദാന, ജല്‍ഗാവ് എന്നിവിടങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു.

NO COMMENTS