ആലപ്പുഴ: കോണ്‍ഗ്രസ് കായംകുളം മണ്ഡലം കമ്മിറ്റി നേതാക്കളുടെ നൽകിയ പരാതിയിലാണ് നടപടി.
കായംകുളത്ത് ക്ഷേമപെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആലപ്പുഴ കളക്ടര്‍ വരണാധികാരിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താൻ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കപ്പമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരൻ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.
കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്കൊപ്പമാണ് സഹകരണ ബാങ്ക് ജീവനക്കാരനും ഇവിടെ എത്തിയത്.
സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. “രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2,500 രൂപയാണ്’ എന്ന് പെന്ഷന് കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
വോട്ടറെ സ്വാധീനിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.