തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകന് എം. മനു പീഡിപ്പിച്ച സംഭവത്തിൽ രക്ഷിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിൽ മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നകിയതായി സംശയമുണ്ടെന്ന ഗുരുതര ആരോപണം
കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണമെന്നും കേസിൽ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തിലേക്കും കെ.സി.എയിലെ ജീവനക്കാരി ലേക്കും അന്വേഷണം എത്തേണ്ടതുണ്ടെന്നും കേസിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്ക ണമെന്നും ഹർജിയിൽ പറയുന്നു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
പ്രതി നിലവില്‍ റിമാന്‍ഡിലാണ്. ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് ക്രിക്കറ്റ് പരിശീലകനാണ് മനു.