ബെംഗളൂരു: കാട്ടുകള്ളന്‍ വീരപ്പനെ വധിക്കാന്‍ താന്‍ സഹായിച്ചു എന്ന മുന്‍ തമിഴ്നാട് ഡിജിപി നടരാജിന്റെ പ്രസ്താവന തള്ളി മഅദനി. വീരപ്പനെ കൊലപ്പെടുത്താന്‍ താൻ പോലീസിനെ സഹായിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.ഫെയ്‌സ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തമിഴ്‌നാട് പോലീസിനെ സഹായിച്ചെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ വെളിപ്പെടുത്തല്‍ തന്നെ കുടുക്കാനുള്ള ഗൂഢനീക്കമാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറയുന്നു. വീരപ്പനേക്കാള്‍ വലിയ ശത്രുവായാണ് അന്ന് തമിഴ്‌നാട് പോലീസും മുഖ്യമന്ത്രിയായിരുന്ന ജയലളിതയും തന്നെ കണ്ടിരുന്നത്.ജയിലിന് പുറത്തേക്ക് എവിടേയും പോകരുതെന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ച ജയലളിത വീരപ്പനെ പിടിക്കാന്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞുവിട്ടു എന്നതിലെ വങ്കത്തം സാധാരണക്കാര്‍ക്ക് മനസിലാവും.