നവവധു വീടിനുള്ളില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത

59

തിരുവനന്തപുരം : കാട്ടാക്കടയില്‍ നവവധു പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോന വീടിനു ള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ദുരൂഹതയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെണ് സോന ഭർത്താവ് വിപിന്‍റെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിയ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനഞ്ച് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കാട്ടാ ക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവന ക്കാരിയാണ് സോന

ഭര്‍ത്താവ് വിപിന്‍ ഒന്‍പതു മണിക്ക് ഉറങ്ങിയെന്ന് പറയുന്നതില്‍ ദുരൂഹതയുണ്ടെന്നു൦ ഭര്‍തൃവീട്ടില്‍ പ്രശ്നമുണ്ടെന്ന് സോന പറഞ്ഞിരുന്നില്ലെന്നും പിതാവ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്‍കി.

പരാതിയിൽ പറയുന്നത്;

ശനിയാഴ്ച ഇരുവരും ഉച്ചയ്ക്കു വീട്ടില്‍ വന്നിരുന്നു. മോൻ കടയില്‍നിന്നു ഭക്ഷണം പാഴ്സല്‍ വാങ്ങി യാണുവന്നത്. രാത്രി എല്ലാവരും കൂടി സന്തോഷമായി ഭക്ഷണം കഴിച്ചു. ഇന്നലെ പള്ളിയില്‍ പോയിവന്നു യാത്രപറഞ്ഞു തിരികെ പോയതാണ്. തലവേദനയാ ണെന്നു പറഞ്ഞ് മകള്‍ വൈകിട്ടു ഫോണ്‍ വിളിച്ചി രുന്നു. രാത്രി ഒന്നരയ്ക്കു വീടിന്റെ അടുത്തുള്ള പയ്യനാണു സംഭവം വിളിച്ച്‌ അറിയിക്കുന്നത്. സോന കടുംകൈ ചെയ്തു.മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയിരിക്കുകയാണെന്നു പറഞ്ഞു.

ഒൻപതുമണിയായപ്പോള്‍ ഉറങ്ങിപ്പോയെന്നും ശബ്ദം കേട്ട് നോക്കിയപ്പോള്‍ സോന തൂങ്ങിനില്‍ക്കുന്നത് കണ്ടുവെന്നുമാണ് വിപിൻ പറഞ്ഞത്. പെട്ടെന്നു തന്നെ ആശുപത്രിയില്‍ എത്തിച്ചെന്നും പറഞ്ഞു.

ഒൻപതുമണിക്കു ഉറങ്ങിപ്പോയെന്നതില്‍ സംശയമു ണ്ടെന്നു൦ എന്താണ് സംഭവിച്ചതെന്നു അറിയില്ല യെന്നു൦,ദുരൂഹതയുണ്ടെന്നു൦, സോനയുടെ പിതാവ് പറയുന്നു. എന്നാല്‍ വീട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് മോള്‍ പറഞ്ഞിരുന്നില്ലയെന്നും പിതാവ് പറയുന്നു.അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കി.

NO COMMENTS

LEAVE A REPLY