ബെംഗളുരു : കർണാടക മുൻമുഖ്യമന്തിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയ്‌ക്കെതിരെ പോക്സോ കേസ്. അമ്മയ് ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയോട് മോശമായി പെരുമാറിയതായാണ് കേസ്.
സഹായം തേടി എത്തിയ പെൺകുട്ടിയെ യെദിയൂരപ്പ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി എന്നാണ് എഫ്ഐ ആറി ൽ പറയു ന്നത്. ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ട പെൺകുട്ടി അമ്മയോട് പീഡന വിവരം പറയുകയായിരുന്നു. ബി.എസ്. യെദിയൂരപ്പയ്ക്കെതി രായ പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി. പരമേ ശ്വര പറഞ്ഞു.
സംഭവത്തിൻ്റെ നിജസ്ഥിതി വ്യക്തമായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കു പരാതിക്കു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി കരുതുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം പരാതിക്കാരിയുടെ ആരോപ ണം യെദിയൂരപ്പയുടെ ഓഫിസ് തള്ളി പരാതിക്കാരി മുൻപും പലവിധത്തിലുള്ള 53 പരാതികൾ നൽകിയിട്ടുണ്ടെന്നും പരാതി വ്യാജമാണെന്നും യെദിയൂരപ്പ യുടെ ഓഫിസ് വിശദീകരിച്ചു.
ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസെടുത്തത്, ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവമെന്നും പൊലീസ് അറിയിച്ചു.