കിഴക്കന്‍ യുപിയുടെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി.

171

ന്യൂഡല്‍ഹി: കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച പ്രിയങ്കാ ഗാന്ധിക്ക് കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറി. മുന്‍പ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന മുറിയാണ് പ്രിയങ്കയ്ക്കും നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന മുറിക്ക് വളരെ അടുത്താണിത്. മുറിക്ക് പുറത്ത് പ്രിയങ്കയുടെ പേരെഴുതിയ ബോര്‍ഡ് ചുവരില്‍ പതിച്ചു.

വിദേശ യാത്രയ്ക്കു ശേഷം തിങ്കളാഴ്ച തിരികെ എത്തിയ പ്രിയങ്കാ വദ്ര അടക്കമുള്ള ജനറല്‍ സെക്രട്ടറിമാരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പുതിയ മുറി തയാറാക്കിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും പ്രിയങ്ക ഇതുവരെ ഓദ്യോഗികമായി ചുമതലയേറ്റെടുത്തിട്ടില്ല. കുംഭമേളയ്ക്കു ശേഷം ചുമതലയേറ്റെടുത്തേക്കുമെന്നാണ് സൂചന.

NO COMMENTS