വനിത ഡോക്ടർമാർ രാത്രി ഷിഫ്റ്റുകളില്‍ ആയുധം കൈവശം വെക്കണം

70

രാത്രി ഷിഫ്റ്റുകളില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വനിത ഡോക്ടർമാർ ആയുധം കൈവശം വെക്കണമെന്നും അപകട സാധ്യത അഭിമുഖീകരിക്കുന്നവരില്‍ കൂടുതലും വനിത ഡോക്ടർമാരാണെന്നും ഡോക്ടർമാർക്കിടയില്‍ നടത്തിയ പഠനത്തില്‍ 35 ശതമാനത്തി ലധികം പേരും ആശുപത്രികളില്‍ സുരക്ഷിതരല്ലെന്നും ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐ.എം.എ) കൊല്‍ക്കത്തയിലെ ആർ.ജി. കർ മെഡിക്കല്‍ കോളജില്‍ പി.ജി. ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ നടത്തിയ സർവേ വെളിപ്പെടുത്തുന്നു.

45 ശതമാനം പേർക്കും രാത്രി ഷിഫ്റ്റില്‍ ഡ്യൂട്ടി റൂം ലഭ്യമല്ല. 22ലധികം സംസ്ഥാനങ്ങളില്‍ നിന്നുള്ള 3885 വ്യക്തികളില്‍ നിന്ന് വിവരം ശേഖരിച്ച, ഈ വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ പഠനമാണിതെന്ന് ഐ.എം.എ അവകാശപ്പെട്ടു. സമാഹരിച്ച സർവേ കണ്ടെത്തലുകള്‍ ഐ.എം.എയുടെ കേരള മെഡിക്കല്‍ ജേണല്‍ 2024 ഒക്‌ടോബർ ലക്കത്തില്‍ പ്രസിദ്ധീകരിക്കും.

ജൂനിയർ ഡോക്ടർമാരാണ് പ്രധാനമായും അക്രമം അനുഭവിക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങളെകുറിച്ച്‌ ആശുപത്രി മാനജ്മെന്റിന് വിവരം നല്‍കിയിട്ടും നിസ്സംഗത പുലർത്തിയെന്നും റിപ്പോർട്ട് പറയുന്നു.സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുക, സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുക, ശരിയായ വെളിച്ചം ഉറപ്പാക്കുക, രോഗിയുടെ കൂടെയുള്ളവരുടെ എണ്ണം കുറക്കുക, അലാറം സംവിധാന ങ്ങള്‍ സ്ഥാപിക്കുക, സുരക്ഷിതമായ ഡ്യൂട്ടി റൂമുകള്‍ ഒരുക്കുക തുടങ്ങിയ നിർദ്ദേശങ്ങളും സർവേ മുന്നോട്ടു വെക്കുന്നു.

കേരള സ്റ്റേറ്റ് ഐ.എം.എ റിസർച്ച്‌ സെല്‍ ചെയർമാൻ ഡോ. രാജീവ് ജയദേവനും സംഘവുമാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടർമാരുമായി ബന്ധപ്പെട്ട് സർവേ നടത്തിയത്. സർവേയില്‍ പങ്കെടുത്തവർ 85 ശതമാനം 35 വയസ്സിന് താഴെയുള്ളവരും 61 ശതമാനം പേർ ഹൗസ് സർജൻസി ചെയ്യുന്നവരോ ബിരുദാനന്തര ബിരുദധാരികളോ ആയിരുന്നു.

NO COMMENTS

LEAVE A REPLY