മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

16

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദുപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിട യില്‍ സ്പർദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവർക്കുമുമ്ബില്‍ അപകീർത്തിപ്പെ ടുത്തുന്നതുമാണ് എന്ന് പരാതിയില്‍ പറയുന്നു.

അഭിമുഖത്തിലെ പരാമർശങ്ങള്‍ തന്റേതല്ല എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി മുന്നോട്ടു വരികയും അദ്ദേഹം പറയാത്ത കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേർത്തിട്ടുണ്ടെന്ന് ഹിന്ദു പത്രം വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഭിമുഖം ഏർപ്പാ ടാക്കിയ കൈസൻ പി.ആർ. ഏജൻസി എം.ഡി., ഹിന്ദു പത്രം എഡിറ്റർ, ഹിന്ദു പത്രം ഡെപ്യൂട്ടി എഡിറ്റർ എന്നിവർക്കെതിരെയും കേസ് എടുക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിയുടെ അഭിമുഖം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു. ഈ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ക്കും അക്രമങ്ങള്‍ക്കും കാരണക്കാരായ മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനും പി.ആർ. ഏജൻസിക്കുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അബിൻ വർക്കി പരാതി നല്‍കിയിരിക്കുന്നത്.

ന്യൂനപക്ഷ വിഭാഗമായ മുസ്ലിങ്ങള്‍ കൂടുതലുള്ള ജില്ലയാണ് മലപ്പുറം. ജില്ലക്കെതിരായും ന്യൂനപക്ഷങ്ങള്‍ക്കെതിരായും നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഒരു പി.ആർ. ഏജൻസിയുടെ സഹായത്തോടെ കേരളത്തില്‍ വിദ്വേഷപ്രചാരണം നടത്തി വർഗീയധ്രുവീകരണത്തിനാണോ ശ്രമിക്കുന്നതെന്ന സംശയമുണ്ടെന്നും കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് പരാതി നല്‍കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY